«رُفِعَ الْقَلَمُ عن ثلاثة: عن النائم حتى يَسْتَيْقِظَ، وعن الصبي حتى يَحْتَلِمَ، وعن المجنون حتى يَعْقِلَ».
[صحيح] - [رواه أبو داود والترمذي والنسائي في الكبرى وابن ماجه وأحمد] - [سنن أبي داود: 4403]
المزيــد ...
അലി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"മൂന്ന് വിഭാഗത്തിൽ നിന്ന് (നന്മതിന്മകൾ രേഖപ്പെടുത്തുന്ന) പേന ഉയർത്തപ്പെട്ടിരിക്കുന്നു. ഉറങ്ങുന്നവൻ എഴുന്നേൽക്കുന്നത് വരെ, കുട്ടി പ്രായപൂർത്തിയാകുന്നത് വരെ, ഭ്രാന്തന് ബുദ്ധിയുണ്ടാകുന്നത് വരെ."
ആദമിൻ്റെ സന്തതികളായ എല്ലാ മനുഷ്യർക്കും അല്ലാഹുവിൽ നിന്നുള്ള കൽപ്പനകൾ പാലിക്കുക എന്ന ബാധ്യതയുണ്ട് എന്ന് നബി -ﷺ-അറിയിക്കുന്നു; മൂന്ന് വിഭാഗങ്ങൾക്കൊഴികെ:
- ചെറിയ കുട്ടി; അവന് പ്രായപൂർത്തിയാവുകയും വലുതാവുകയും ചെയ്യുന്നത് വരെ.
- ഭ്രാന്തൻ; അവൻ്റെ ബുദ്ധി അവനിലേക്ക് മടങ്ങുന്നത് വരെ.
- ഉറങ്ങുന്നവൻ; അവൻ ഉണരുന്നത് വരെ.
ഈ മൂന്ന് വിഭാഗത്തിന് മതവിധികൾ പാലിക്കാനുള്ള ബാധ്യത ഒഴിവാക്കപ്പെട്ടിരിക്കുന്നു. അവർ തിന്മ പ്രവർത്തിച്ചാൽ അത് അവരുടെ മേൽ എഴുതപ്പെടുകയില്ല. എന്നാൽ ചെറിയ കുട്ടി നന്മ പ്രവർത്തിച്ചാൽ അത് രേഖപ്പെടുത്തപ്പെടുന്നതാണ്. പക്ഷേ ഭ്രാന്തനും ഉറങ്ങുന്നവനും നന്മയും രേഖപ്പെടുത്തപ്പെടുന്നതല്ല. കാരണം അവർ ബോധമുള്ള സ്ഥിതിയിലല്ല എന്നതിനാൽ തന്നെ അവരുടെ ആരാധനകൾ സാധുവാകുക സാധ്യമല്ല.