عَنْ مُعَاذَةَ قَالَتْ:
سَأَلْتُ عَائِشَةَ، فَقُلْتُ: مَا بَالُ الْحَائِضِ تَقْضِي الصَّوْمَ، وَلَا تَقْضِي الصَّلَاةَ؟ فَقَالَتْ: أَحَرُورِيَّةٌ أَنْتِ؟ قُلْتُ: لَسْتُ بِحَرُورِيَّةٍ، وَلَكِنِّي أَسْأَلُ. قَالَتْ: كَانَ يُصِيبُنَا ذَلِكَ، فَنُؤْمَرُ بِقَضَاءِ الصَّوْمِ، وَلَا نُؤْمَرُ بِقَضَاءِ الصَّلَاةِ.
[صحيح] - [متفق عليه] - [صحيح مسلم: 335]
المزيــد ...
മുആദഃ -رَحِمَهَا اللَّهُ- നിവേദനം:
ഞാൻ ആഇശ -رَضِيَ اللَّهُ عَنْهَا- യോട് ചോദിച്ചു: "ആർത്തവകാരി (നഷ്ടമായ) നോമ്പ് നോറ്റുവീട്ടുന്നെങ്കിലും (നഷ്ടമായ) നിസ്കാരങ്ങൾ എന്തു കൊണ്ടാണ് മടക്കി നിർവ്വഹിക്കാത്തത്?" അവർ ചോദിച്ചു: "നീ 'ഹറൂറി'യാണോ?!" ഞാൻ പറഞ്ഞു: "ഞാൻ ഹറൂറിയൊന്നുമല്ല. (അറിയാൻ വേണ്ടി) ചോദിച്ചു വെന്നു മാത്രം." അവർ പറഞ്ഞു: "ഞങ്ങൾക്ക് അപ്രകാരം (ആർത്തവം) സംഭവിക്കാറുണ്ടായിരുന്നു. ഞങ്ങളോട് നോമ്പ് നോറ്റുവീട്ടാൻ കൽപ്പിക്കപ്പെടുമായിരുന്നെങ്കിലും നിസ്കാരം മടക്കി നിർവ്വഹിക്കാൻ കൽപ്പിക്കപ്പെടാറുണ്ടായിരുന്നില്ല."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 335]
ആഇശാ -رَضِيَ اللَّهُ عَنْهَا- യോട് മുആദഃ ഒരിക്കൽ ചോദിച്ചു: എന്തു കൊണ്ടാണ് ആർത്തവകാരി ആർത്തവ വേളയിൽ നഷ്ടമായ നോമ്പുകൾ നോറ്റുവീട്ടുന്നുണ്ടെങ്കിലും നഷ്ടമായ നിസ്കാരങ്ങൾ മടക്കി നിർവ്വഹിക്കാത്തത്?!" അപ്പോൾ ആഇശ -رَضِيَ اللَّهُ عَنْهَا- ചോദിച്ചു: "ഖവാരിജുകളിൽ പെട്ട ഹറൂറിയ്യഃക്കാരിയാണോ നീ?!" - അവർ അനാവശ്യമായി ചോദ്യങ്ങൾ അധികരിപ്പിക്കുകയും, ദീനിൽ അമിതമായി കാർക്കശ്യം കാണിക്കുന്നവരുമായിരുന്നു. മുആദഃ പറഞ്ഞു: "ഞാൻ ഹറൂറിയല്ല. മറിച്ച് അറിയാൻ വേണ്ടി ചോദിച്ചുവെന്നു മാത്രം." അപ്പോൾ ആഇശ -رَضِيَ اللَّهُ عَنْهَا- പറഞ്ഞു: "നബിയുടെ -ﷺ- കാലഘട്ടത്തിൽ ഞങ്ങൾക്ക് ആർത്തവം സംഭവിക്കുകയും നോമ്പുകൾ നഷ്ടമാവുകയും ചെയ്താൽ അവിടുന്ന് അത് നോറ്റുവീട്ടാൻ കൽപ്പിക്കാറുണ്ടായിരുന്നു. എന്നാൽ നിസ്കാരം മടക്കി നിർവ്വഹിക്കാൻ ഞങ്ങളോട് അവിടുന്ന് കൽപ്പിക്കാറുണ്ടായിരുന്നില്ല."