عَنِ الْبَرَاءِ رَضيَ اللهُ عنه قَالَ:
مَا رَأَيْتُ مِنْ ذِي لِمَّةٍ أَحْسَنَ فِي حُلَّةٍ حَمْرَاءَ مِنْ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، شَعْرُهُ يَضْرِبُ مَنْكِبَيْهِ، بَعِيدَ مَا بَيْنَ الْمَنْكِبَيْنِ، لَيْسَ بِالطَّوِيلِ وَلَا بِالْقَصِيرِ.
[صحيح] - [متفق عليه] - [صحيح مسلم: 2337]
المزيــد ...
ബറാഅ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
"ചെവിയുടെ താഴേക്കിറങ്ങിയ മുടിയുമായി, ചുവന്ന വസ്ത്രം ധരിച്ചു നിൽക്കുന്ന നബി -ﷺ- യേക്കാൾ സൗന്ദര്യമുള്ളവരായി മറ്റാരെയും ഞാൻ കണ്ടിട്ടില്ല. നബി -ﷺ- യുടെ മുടിയിഴകൾ അവിടുത്തെ തോളിൽ സ്പർശിക്കുന്നുണ്ടായിരുന്നു. വിരിഞ്ഞ നെഞ്ചുള്ള, നീളമുള്ളവരോ കുറിയവരോ അല്ലാത്ത (ശരീരമായിരുന്നു അവിടുത്തേക്ക്)."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 2337]
രണ്ട് ചുമലിലേക്കും എത്തുന്ന മുടിയും, കറുത്ത നിറത്തിൽ ചുവന്ന വരകളുള്ള മേൽവസ്ത്രവും മുണ്ടും ധരിച്ച നിലയിൽ നബി -ﷺ- യെ കണ്ടപ്പോഴുള്ളതിനേക്കാൾ ഭംഗിയുള്ളതായി ഒരാളെയും താൻ കണ്ടിട്ടില്ലെന്ന് ബറാഅ് ബ്നു ആസിബ് -رَضِيَ اللَّهُ عَنْهُ- പറയുന്നു. വീതിയുള്ള ചുമലുകളും വിശാലമായ നെഞ്ചും, മദ്ധ്യമ ഉയരവും അവിടുത്തെ ശാരീരിക വിശേഷണങ്ങളിൽ പെട്ടതായിരുന്നു എന്നും, അവിടുന്ന് വളരെ നീണ്ടവരോ തീരെ കുറിയവരോ ആയിരുന്നില്ലെന്നും അദ്ദേഹം അറിയിക്കുന്നു.