عَنْ عَائِشَةَ أُمِّ المُؤْمِنينَ رَضِيَ اللَّهُ عَنْهَا قَالَتْ:
مَا شَبِعَ آلُ مُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَّمَ مُنْذُ قَدِمَ المَدِينَةَ مِنْ طَعَامِ البُرِّ ثَلاَثَ لَيَالٍ تِبَاعًا، حَتَّى قُبِضَ.
[صحيح] - [متفق عليه] - [صحيح البخاري: 5416]
المزيــد ...
മുഅ്മിനീങ്ങളുടെ മാതാവ് ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം:
"മദീനയിൽ വന്നതു മുതൽ മരിക്കുന്നത് വരെ, മുഹമ്മദ് നബി -ﷺ- യുടെ കുടുംബം തുടർച്ചയായി മൂന്ന് രാത്രികളിൽ ഗോതമ്പ് ഭക്ഷണം കഴിച്ച് വയറു നിറച്ചിട്ടില്ല."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 5416]
മദീനയിലേക്ക് വന്നതു മുതൽ നബി -ﷺ- മരണപ്പെടുന്നത് വരെ, അവിടുത്തെ വീട്ടുകാർക്ക് തുടർച്ചയായി മൂന്ന് ദിവസം ഗോതമ്പ് ഭക്ഷണം കഴിച്ചു വയറ് നിറക്കാൻ സാധിച്ചിട്ടില്ലെന്ന് മുഅ്മിനീങ്ങളുടെ മാതാവായ ആഇശ -رَضِيَ اللَّهُ عَنْهَا- അറിയിക്കുന്നു.