عَنْ عَائِشَةَ أُمِّ المُؤْمِنينَ رَضِيَ اللَّهُ عَنْهَا قَالَتْ:
مَا شَبِعَ آلُ مُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَّمَ مُنْذُ قَدِمَ المَدِينَةَ مِنْ طَعَامِ البُرِّ ثَلاَثَ لَيَالٍ تِبَاعًا، حَتَّى قُبِضَ.

[صحيح] - [متفق عليه] - [صحيح البخاري: 5416]
المزيــد ...

മുഅ്മിനീങ്ങളുടെ മാതാവ് ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം:
"മദീനയിൽ വന്നതു മുതൽ മരിക്കുന്നത് വരെ, മുഹമ്മദ് നബി -ﷺ- യുടെ കുടുംബം തുടർച്ചയായി മൂന്ന് രാത്രികളിൽ ഗോതമ്പ് ഭക്ഷണം കഴിച്ച് വയറു നിറച്ചിട്ടില്ല."

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 5416]

വിശദീകരണം

മദീനയിലേക്ക് വന്നതു മുതൽ നബി -ﷺ- മരണപ്പെടുന്നത് വരെ, അവിടുത്തെ വീട്ടുകാർക്ക് തുടർച്ചയായി മൂന്ന് ദിവസം ഗോതമ്പ് ഭക്ഷണം കഴിച്ചു വയറ് നിറക്കാൻ സാധിച്ചിട്ടില്ലെന്ന് മുഅ്മിനീങ്ങളുടെ മാതാവായ ആഇശ -رَضِيَ اللَّهُ عَنْهَا- അറിയിക്കുന്നു.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. നബിയുടെയും -ﷺ- കുടുംബത്തിൻ്റെയും ലളിതമായ ജീവിതരീതിയും വിഭവങ്ങളുടെ കുറവും. യഥാർത്ഥ ജീവിതം എന്നത് പരലോക ജീവിതമാണ് എന്ന ബോധ്യവും തിരിച്ചറിവുമുള്ളവരായിരുന്നു അവർ.
  2. ഇബ്‌നു ഹജർ -رَحِمَهُ اللَّهُ- പറഞ്ഞു: "അവർക്ക് വയറുനിറയെ ഭക്ഷണം ലഭിക്കാതിരുന്നതിൻ്റെ കാരണം മിക്കവാറും അവരുടെ അടുക്കൽ ഭക്ഷണമില്ലാത്തത് കൊണ്ടായിരുന്നു എന്നാണ് മനസ്സിലാകുന്നത്. ചിലപ്പോൾ അവർക്ക് ലഭിച്ചാലും, തങ്ങളേക്കാൾ അവർ മറ്റുള്ളവർക്ക് മുൻഗണന നൽകുമായിരുന്നു."
പരിഭാഷ: ഇംഗ്ലീഷ് ഇന്തോനേഷ്യ ബംഗാളി റഷ്യ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الهولندية الغوجاراتية الدرية المجرية الجورجية المقدونية الخميرية البنجابية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ