عَنْ عَائِشَةَ أُمِّ المُؤْمِنينَ رَضِيَ اللَّهُ عَنْهَا قَالَتْ:
مَا أَكَلَ آلُ مُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَّمَ أَكْلَتَيْنِ فِي يَوْمٍ إِلَّا إِحْدَاهُمَا تَمْرٌ.

[صحيح] - [متفق عليه] - [صحيح البخاري: 6455]
المزيــد ...

മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം:
"മുഹമ്മദ് നബി -ﷺ- യുടെ കുടുംബം ഒരു ദിവസം രണ്ട് നേരം ഭക്ഷണം കഴിച്ചിട്ടില്ല; അതിലൊന്ന് ഈത്തപ്പഴമാകാതെ."

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 6455]

വിശദീകരണം

നബി -ﷺ- യുടെ വീട്ടുകാർ ഒരു ദിവസം രണ്ട് നേരം ഭക്ഷണം കഴിച്ചിട്ടില്ല; ആ രണ്ട് ഭക്ഷണങ്ങളിൽ ഒന്ന് ഈത്തപ്പഴമാകാതെ എന്ന് വിശ്വാസികളുടെ മാതാവ് ആഇശ -رَضِيَ اللَّهُ عَنْهَا- അറിയിക്കുന്നു.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. നബി -ﷺ- യുടെയും അവിടുത്തെ കുടുംബത്തിന്റെയും വിനയം. പലപ്പോഴും അവർക്ക് ഒരു നേരത്തെ ഭക്ഷണമല്ലാതെ ലഭിക്കാറുണ്ടായിരുന്നില്ല.
  2. അവർക്ക് മറ്റുള്ള പല ഭക്ഷണങ്ങളേക്കാളും എളുപ്പത്തിൽ ലഭ്യമായിരുന്നത് ഈത്തപ്പഴമായിരുന്നു.
  3. 'സുഹ്ദ്' (ഭൗതിക വിരക്തി) കൈക്കൊള്ളുന്നതിന്റെയും കുറഞ്ഞ ജീവിതവിഭവങ്ങൾ കൊണ്ട് തൃപ്തിപ്പെടുന്നതിന്റെയും ശ്രേഷ്ഠത. ഇത് അല്ലാഹുവിൻ്റെ ദൂതന്മാരുടെ സ്വഭാവവും, നബിയുടെ (ﷺ) ജീവിതരീതിയുമായിരുന്നു.
  4. ഒരു ദിവസം രണ്ട് നേരം ഭക്ഷണം കഴിക്കുന്നത് അനുവദനീയമായ കാര്യങ്ങളിൽ പെട്ടതാണ്. അത് അറബികളുടെ അറിയപ്പെട്ട ശീലമായിരുന്നു. ഉച്ചഭക്ഷണവും അത്താഴവുമാണവർ കഴിക്കാറുണ്ടായിരുന്നത്.
പരിഭാഷ: ഇംഗ്ലീഷ് ഇന്തോനേഷ്യ ബംഗാളി റഷ്യ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الهولندية الغوجاراتية الدرية المجرية الجورجية المقدونية الخميرية البنجابية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ