عَنْ عَبْدِ اللهِ بنِ مَسْعُودٍ رَضيَ اللهُ عنهُ قَالَ: نَامَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى حَصِيرٍ، فَقَامَ وَقَدْ أَثَّرَ فِي جَنْبِهِ، فَقُلْنَا: يَا رَسُولَ اللهِ، لَوِ اتَّخَذْنَا لَكَ وِطَاءً، فَقَالَ:
«مَا لِي وَلِلدُّنْيَا، مَا أَنَا فِي الدُّنْيَا إِلاَّ كَرَاكِبٍ اسْتَظَلَّ تَحْتَ شَجَرَةٍ ثُمَّ رَاحَ وَتَرَكَهَا».
[صحيح] - [رواه الترمذي وابن ماجه] - [سنن الترمذي: 2377]
المزيــد ...
അബ്ദുല്ലാഹി ബ്നു മസ്ഊദ് (رضي الله عنه) നിവേദനം: നബി (ﷺ) ഒരു പുൽപ്പായമേൽ കിടന്നുറങ്ങിയതിനാൽ അവിടുന്ന് ഉറക്കമെഴുന്നേറ്റപ്പോൾ അവിടുത്തെ പാർശ്വങ്ങളിൽ അതിൻ്റെ അടയാളങ്ങൾ വീണിരുന്നു. അപ്പോൾ ഞങ്ങൾ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ, ഞങ്ങൾ അങ്ങേക്ക് ഒരു വിരിപ്പ് തയ്യാറാക്കട്ടെയോ?!" അപ്പോൾ അവിടുന്ന് പറഞ്ഞു:
"എനിക്കും ദുനിയാവിനും തമ്മിലെന്താണ് (ബന്ധം?); ഞാൻ ഈ ദുനിയാവിൽ ഒരു യാത്രക്കാരനെ പോലെ മാത്രമാണ്; ഒരു മരത്തണലിൽ വിശ്രമിച്ച ശേഷം അയാൾ അവിടെ നിന്ന് പോവുകയും, ആ വൃക്ഷം ഉപേക്ഷിക്കുകയും ചെയ്യുന്നു."
[സ്വഹീഹ്] - [رواه الترمذي وابن ماجه] - [سنن الترمذي - 2377]
പുൽനാമ്പുകൾ മെടഞ്ഞുണ്ടാക്കിയ ഒരു ചെറിയ പായയിൽ നബി (ﷺ) കിടന്നുറങ്ങി; ഉറക്കത്തിൽ നിന്ന് എഴുന്നേറ്റപ്പോൾ അവിടുത്തെ പാർശ്വങ്ങളിൽ ആ പുൽപായുടെ അടയാളങ്ങൾ വീണിരുന്നു. ഇബ്നു മസ്ഊദ് പറയുന്നു: "അപ്പോൾ ഞങ്ങൾ പറഞ്ഞു: അല്ലാഹുവിൻ്റെ റസൂലേ, ഒരു മൃദുലമായ വിരിപ്പ് ഞങ്ങൾ അങ്ങേക്ക് നൽകട്ടെയോ? ഈ പരുത്ത പായക്ക് മേൽ കിടക്കുന്നതിനേക്കാൾ നല്ലതായിരിക്കുമല്ലോ അത്?" അപ്പോൾ നബി (ﷺ) പറഞ്ഞു: "ഇഹലോകത്തോട് താൽപ്പര്യവും ആഗ്രഹവും ജനിക്കാൻ എനിക്ക് അതിനോട് എന്തെങ്കിലും ഇഷ്ടമോ ഇണക്കമോ ഇല്ല; ഇഹലോകത്തുള്ള എൻ്റെ ഈ ദിനങ്ങളുടെ ഉപമ ഒരു വൃക്ഷത്തിന് കീഴിൽ തണൽ കൊണ്ടിരിക്കുന്ന ഒരു യാത്രികൻ്റെ ഉപമയാണ്. തണൽ കൊണ്ട ആ വൃക്ഷത്തെ ഉപേക്ഷിച്ചു കൊണ്ട് അയാൾ തൻ്റെ യാത്ര തുടരുന്നതാണ്."