عَنْ سَعْدِ بنِ أبي وَقَّاصٍ رَضيَ اللهُ عنه قَالَ:
كُنَّا عِنْدَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالَ: «أَيَعْجِزُ أَحَدُكُمْ أَنْ يَكْسِبَ، كُلَّ يَوْمٍ أَلْفَ حَسَنَةٍ؟» فَسَأَلَهُ سَائِلٌ مِنْ جُلَسَائِهِ: كَيْفَ يَكْسِبُ أَحَدُنَا أَلْفَ حَسَنَةٍ؟ قَالَ: «يُسَبِّحُ مِائَةَ تَسْبِيحَةٍ، فَيُكْتَبُ لَهُ أَلْفُ حَسَنَةٍ، أَوْ يُحَطُّ عَنْهُ أَلْفُ خَطِيئَةٍ».
[صحيح] - [رواه مسلم] - [صحيح مسلم: 2698]
المزيــد ...
സഅ്ദ് ബ്നു അബീ വഖാസ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
ഞങ്ങൾ നബി -ﷺ- യോടൊപ്പമായിരുന്ന ഒരു വേളയിൽ അവിടുന്ന് ചോദിച്ചു: "ഒരു ദിവസം ആയിരം നന്മകൾ നേടിയെടുക്കാൻ സാധിക്കാത്തവർ നിങ്ങളിലുണ്ടോ?" അപ്പോൾ നബി -ﷺ- യുടെ കൂടെയിരുന്നവരിലൊരാൾ ചോദിച്ചു: എങ്ങനെയാണ് ഞങ്ങളിലൊരാൾ ആയിരം നന്മകൾ നേടിയെടുക്കുക? നബി -ﷺ- പറഞ്ഞു: "അവൻ നൂറു തവണ തസ്ബീഹ് ചെയ്യട്ടെ; അതുമുഖേന അവന് ആയിരം നന്മകൾ രേഖപ്പെടുത്തപ്പെടും. അല്ലെങ്കിൽ ആയിരം തെറ്റുകൾ അവനിൽ നിന്ന് മായ്ക്കപ്പെടും."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 2698]
നബി -ﷺ- തൻ്റെ സ്വഹാബികളോട് ഒരിക്കൽ ചോദിച്ചു: എല്ലാ ദിവസവും ആയിരം നന്മകൾ നേടിയെടുക്കാൻ നിങ്ങളിൽ ആർക്കെങ്കിലും സാധിക്കുമോ?! അപ്പോൾ അവിടുത്തെ സദസ്സിൽ ഉണ്ടായിരുന്ന ഒരാൾ ചോദിച്ചു: എങ്ങനെയാണ് ഒരാൾക്ക് ഒരു ദിവസം കൊണ്ട് ആയിരം നന്മകൾ എളുപ്പത്തിൽ നേടിയെടുക്കാൻ സാധിക്കുക?! നബി -ﷺ- പറഞ്ഞു: അവൻ സുബ്ഹാനല്ലാഹ് (എല്ലാ കുറവുകളിൽ നിന്നും ന്യൂനതകളിൽ നിന്നും ഞാൻ അല്ലാഹുവിൻ്റെ പരിശുദ്ധിയെ വാഴ്ത്തുന്നു) എന്ന് നൂറ്തവണ പറഞ്ഞാൽ അവന് ആയിരം നന്മകൾ രേഖപ്പെടുത്തപ്പെടും; കാരണം ഒരു നന്മ പത്ത് മടങ്ങായാണ് അല്ലാഹുവിങ്കൽ രേഖപ്പെടുത്തപ്പെടുക. അല്ലെങ്കിൽ അവൻ്റെ ആയിരം തിന്മകൾ അവനിൽ നിന്ന് മായ്ക്കപ്പെടുന്നതാണ്.