عَنْ أُمِّ قَيْسٍ بِنْتِ مِحْصَنٍ رَضيَ اللهُ عنها:
أَنَّهَا أَتَتْ بِابْنٍ لَهَا صَغِيرٍ لَمْ يَأْكُلِ الطَّعَامَ إِلَى رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَأَجْلَسَهُ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فِي حَجْرِهِ، فَبَالَ عَلَى ثَوْبِهِ، فَدَعَا بِمَاءٍ، فَنَضَحَهُ وَلَمْ يَغْسِلْهُ.
[صحيح] - [متفق عليه] - [صحيح البخاري: 223]
المزيــد ...
ഉമ്മുഖൈസ് ബിൻത് മിഹ്സ്വൻ -رَضِيَ اللَّهُ عَنْهَا- നിവേദനം:
ഭക്ഷണം കഴിച്ചു തുടങ്ങിയിട്ടില്ലാത്ത തൻ്റെ ചെറിയ കുഞ്ഞുമായി ഒരിക്കൽ അവർ നബി (ﷺ) യുടെ അടുത്ത് വന്നു. നബി (ﷺ) അവരുടെ കുട്ടിയെ തന്റെ മടിയിലിരുത്തിയപ്പോൾ, അവൻ നബി (ﷺ) യുടെ മടിയിൽ മൂത്രമൊഴിച്ചു. അപ്പോൾ നബി (ﷺ) വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു; അവിടുന്ന് വെള്ളം (മൂത്രമായ ഭാഗത്ത്) കുടയുക മാത്രമാണ് ചെയ്തത്; കഴുകിയില്ല.
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 223]
ഭക്ഷണം കഴിച്ചു തുടങ്ങിയിട്ടില്ലാത്ത തൻ്റെ ചെറിയ കുഞ്ഞിനെയും കൊണ്ട് ഉമ്മു ഖൈസ് ബിൻത് മിഹ്സൻ (رضي الله عنها) നബി (ﷺ) യുടെ അടുത്ത് വന്നു. നബി (ﷺ) ആ കുട്ടിയെ തന്റെ മടിയിലിരുത്തി. ആ കുട്ടി നബി (ﷺ) യുടെ വസ്ത്രത്തിൽ മൂത്രമൊഴിച്ചു. അപ്പോൾ അവിടുന്ന് വെള്ളം കൊണ്ടു വരാൻ ആവശ്യപ്പെടുകയും, ആ വെള്ളം തൻ്റെ വസ്ത്രത്തിൽ കുടയുകയും ചെയ്തു; അവിടുന്ന് തൻ്റെ വസ്ത്രം കഴുകിയില്ല.