عَنْ أَبِي بُرْدَةَ الْأَنْصَارِيِّ رَضيَ اللهُ عنهُ أَنَّهُ سَمِعَ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ:
«لَا يُجْلَدُ أَحَدٌ فَوْقَ عَشَرَةِ أَسْوَاطٍ إِلَّا فِي حَدٍّ مِنْ حُدُودِ اللهِ».
[صحيح] - [متفق عليه] - [صحيح مسلم: 1708]
المزيــد ...
അബൂ ബുർദഃ അൽഅൻസ്വാരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു:
"അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങൾക്കല്ലാതെ പത്ത് ചാട്ടയടിയിൽ കൂടുതൽ ഒരാളെയും അടിക്കാൻ പാടില്ല."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 1708]
അല്ലാഹുവിനെ ധിക്കരിക്കുന്ന തിന്മകൾ പ്രവർത്തിച്ചതിൻ്റെ പേരിലല്ലാതെ ഒരാളെ പത്ത് തവണയിൽ കൂടുതൽ ചാട്ടയടിക്കാൻ പാടില്ല. ഹദീഥിൽ ഹദ്ദ് എന്ന പദമാണ് പ്രയോഗിച്ചിട്ടുള്ളത്; നിശ്ചിത ശിക്ഷാവിധികൾ നിർണ്ണയിക്കപ്പെട്ട തിന്മകൾക്ക് ഈ പദം പ്രയോഗിക്കാറുണ്ട് എങ്കിലും (വിവാഹിതനല്ലാത്ത വ്യഭിചാരിയെ നൂറ് തവണ അടിക്കാൻ കൽപ്പിച്ചത് പോലുള്ള നിശ്ചിത നിയമങ്ങൾക്ക് ഹദ്ദ് എന്നു പറയുന്നത് പോലെ) ഹദീഥിലെ ഉദ്ദേശ്യം അതല്ല. ഒരാളെ ഗുണദോഷിക്കുന്നതിനോ മറ്റോ വേണ്ടി അടിക്കുമ്പോൾ പത്ത് തവണയിൽ കൂടുതൽ അടിക്കാൻ പാടില്ല. ഭാര്യയെയോ കുട്ടിയെയോ അടിക്കുന്നത് ഉദാഹരണം.