عنْ ابنِ مَسْعُودٍ رَضيَ اللهُ عنهُ قَالَ:
كُنَّا مَعَ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فِي سَفَرٍ، فَانْطَلَقَ لِحَاجَتِهِ، فَرَأَيْنَا حُمَّرَةً مَعَهَا فَرْخَانِ، فَأَخَذْنَا فَرْخَيْهَا، فَجَاءَتِ الْحُمَرَةُ فَجَعَلَتْ تَفْرِشُ، فَجَاءَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ: «مَنْ فَجَعَ هَذِهِ بِوَلَدِهَا؟ رُدُّوا وَلَدَهَا إِلَيْهَا»، وَرَأَى قَرْيَةَ نَمْلٍ قَدْ حَرَّقْنَاهَا، فَقَالَ: «مَنْ حَرَّقَ هَذِهِ؟» قُلْنَا: نَحْنُ. قَالَ: «إِنَّهُ لَا يَنْبَغِي أَنْ يُعَذِّبَ بِالنَّارِ إِلَّا رَبُّ النَّارِ».
[صحيح] - [رواه أبو داود] - [سنن أبي داود: 2675]
المزيــد ...
ഇബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
ഞങ്ങൾ നബി -ﷺ- യോടൊപ്പം ഒരു യാത്രയിലായിരുന്നു. അപ്പോൾ അവിടുന്ന് തന്റെ പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കാനായി പോയി. അപ്പോഴാണ് ഞങ്ങൾ ഒരു ചെറിയ പക്ഷിയെ കണ്ടത്; അതിൻ്റെ കൂടെ രണ്ട് കുഞ്ഞുങ്ങളുണ്ടായിരുന്നു. ഞങ്ങൾ അതിൻ്റെ ആ രണ്ട് കുഞ്ഞുങ്ങളെ എടുത്തു. അപ്പോൾ ആ പക്ഷി ചിറകുകൾ അടിച്ചു വിഷമം കാണിച്ചു. നബി -ﷺ- തിരിച്ചെത്തിയപ്പോൾ അവിടുന്ന് ചോദിച്ചു: "ഈ പക്ഷിയെ അതിന്റെ കുഞ്ഞുങ്ങളെ എടുത്തു കൊണ്ട് വിഷമിപ്പിച്ചത് ആരാണ്? അതിന്റെ കുഞ്ഞുങ്ങളെ അതിന് തിരികെ നൽകുക." അവിടുന്ന് ഞങ്ങൾ തീ വെച്ച് കരിച്ച ഒരു ഉറുമ്പിൻ കൂട് കണ്ടപ്പോൾ ഞങ്ങളോട് ചോദിച്ചു: "ഇത് കത്തിച്ചത് ആരാണ്?" ഞങ്ങൾ പറഞ്ഞു: "ഞങ്ങളാണ്." അവിടുന്ന് പറഞ്ഞു: "തീയുടെ രക്ഷിതാവിനല്ലാതെ തീ കൊണ്ട് ശിക്ഷിക്കാൻ പാടില്ല."
[സ്വഹീഹ്] - [അബൂദാവൂദ് ഉദ്ധരിച്ചത്] - [سنن أبي داود - 2675]
അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: അവർ നബി -ﷺ- യോടൊപ്പം ഒരു യാത്രയിലായിരുന്നു. നബി -ﷺ- തന്റെ ആവശ്യങ്ങൾ നിർവഹിക്കാൻ പോയപ്പോൾ, സ്വഹാബികൾ ഒരു പക്ഷിയെയും അതിന്റെ രണ്ട് കുഞ്ഞുങ്ങളെയും കണ്ടു. അവർ കുഞ്ഞുങ്ങളെ എടുത്തു. അപ്പോൾ ആ പക്ഷി തന്റെ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടതിലുള്ള ദുഃഖത്താൽ ചിറകുകൾ വിരിച്ച് വിഷമിക്കാൻ തുടങ്ങി. നബി -ﷺ- തിരികെ വന്നപ്പോൾ അവിടുന്ന് ചോദിച്ചു: "ഈ പക്ഷിയെ അതിന്റെ കുഞ്ഞുങ്ങളെ എടുത്തുകൊണ്ട് ദുഃഖിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്തത് ആരാണ്?!" എന്നിട്ട് അവിടുന്ന് അതിൻ്റെ കുഞ്ഞുങ്ങളെ അതിന് തിരികെ നൽകാൻ കൽപ്പിച്ചു. മറ്റൊരിക്കൽ, തീ വെച്ചു കരിച്ച ഒരു ഉറുമ്പിൻ കൂട് കണ്ടപ്പോൾ നബി -ﷺ- ചോദിച്ചു: "ഇത് കത്തിച്ചത് ആരാണ്?" ചില സ്വഹാബികൾ പറഞ്ഞു: "ഞങ്ങളാണ്." അപ്പോൾ അവിടുന്ന് അവരോട് പറഞ്ഞു: "അഗ്നിയുടെ സ്രഷ്ടാവായ അല്ലാഹുവിനല്ലാതെ ഒരു ജീവിയെയും തീ കൊണ്ട് ശിക്ഷിക്കാൻ അനുവാദമില്ല."