+ -

عَنِ ابْنِ عُمَرَ رَضيَ اللهُ عنهما قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«إِذَا جَمَعَ اللهُ الْأَوَّلِينَ وَالْآخِرِينَ يَوْمَ الْقِيَامَةِ يُرْفَعُ لِكُلِّ غَادِرٍ لِوَاءٌ، فَقِيلَ: هَذِهِ غَدْرَةُ فُلَانِ بْنِ فُلَانٍ».

[صحيح] - [متفق عليه] - [صحيح مسلم: 1735]
المزيــد ...

അബ്ദുല്ലാഹി ബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി ﷺ പറഞ്ഞു:
"ആദ്യകാലക്കാരെയും അവസാനകാലക്കാരെയും അന്ത്യനാളിൽ അല്ലാഹു ഒരുമിച്ചു കൂട്ടിയാൽ ഓരോ വഞ്ചകനും ഒരു പതാക ഉയർത്തപ്പെടും; അവൻ്റെ കാര്യത്തിൽ പറയപ്പെടും: 'ഇന്നയാളുടെ മകനായ ഇന്ന വ്യക്തിയുടെ വഞ്ചനയാണിത്.'"

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 1735]

വിശദീകരണം

ആദ്യകാലക്കാരെയും അവസാനകാലക്കാരെയും വിചാരണക്കായി അല്ലാഹു ഒരുമിച്ചു കൂട്ടിയാൽ തൻ്റെ കരാറോ വാഗ്ദാനമോ പാലിക്കാത്ത വഞ്ചകനായ ഓരോ വ്യക്തിക്കും അവൻ്റെ വഞ്ചന പരസ്യമാക്കുകയും അവനെ വഷളാക്കുകയും ചെയ്യുന്ന ഒരു അടയാളം നൽകപ്പെടും; അല്ലാഹുവിനോടുള്ള കരാറുകളിൽ വഞ്ചന നടത്തിയതും ജനങ്ങളുമായുള്ള കരാറുകളിൽ വഞ്ചന നടത്തിയതും ഈ പറഞ്ഞതിൽ ഉൾപ്പെടുന്നതാണ്. അന്നേ ദിവസം അവൻ്റെ കാര്യത്തിൽ ജനങ്ങൾക്കിടയിൽ വിളിച്ചു പറയപ്പെടും: ഇന്ന വ്യക്തിയുടെ മകനായ ഇന്നയാളുടെ വഞ്ചനയാണിത്. മഹ്ശറിൽ ഒരുമിച്ചു കൂടിയ ജനങ്ങൾക്ക് മുൻപിൽ അവൻ്റെ മോശം പ്രവൃത്തി ഇവ്വിധത്തില്‍ പരസ്യമാക്കപ്പെടുന്നതാണ്.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. വഞ്ചന നിഷിദ്ധവും ഹറാമുമാണ്; വൻപാപങ്ങളിൽ പെട്ട തിന്മയുമാണത്. കാരണം ഹദീഥിൽ ശക്തമായ താക്കീതുകളാണ് ഈ തിന്മയുടെ കാര്യത്തിൽ വന്നിട്ടുള്ളത്.
  2. ഒരു മനുഷ്യൻ തൻ്റെ ജീവനോ അഭിമാനമോ രഹസ്യമോ സമ്പത്തോ നിന്നെ വിശ്വസിച്ചേൽപ്പിക്കുകയും അക്കാര്യത്തിൽ നീ അവനെ വഞ്ചിക്കുകയും അവനിൽ നിനക്കുള്ള വിശ്വാസത്തെ തകർക്കുകയും ചെയ്താൽ ആ പറഞ്ഞതെല്ലാം ഈ ഹദീഥിൻ്റെ പരിധിയിൽ ഉൾപ്പെടും.
  3. ഖുർത്വുബി
  4. (رحمه الله) പറഞ്ഞു: "അറബികൾ ചെയ്യാറുണ്ടായിരുന്ന അവരുടെ നാട്ടാചാരത്തോട് സമാനമാണ് ഹദീഥിൽ വന്നിരിക്കുന്ന ഈ കാര്യം. വാഗ്ദാനങ്ങൾ പാലിക്കുന്നവർക്ക് അവർ അവരുടെ വിശ്വസ്തതയുടെ അടയാളമായി ഒരു വെളുത്ത പതാകയും, വഞ്ചനയുടെ അടയാളമായി കറുത്ത പതാകയും ഉയർത്താറുണ്ടായിരുന്നു. വഞ്ചകരെ ആക്ഷേപിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതിനായിരുന്നു അത്. ഈ പറഞ്ഞതിന് സമാനമായ കാര്യം വഞ്ചകർക്ക് അന്ത്യനാളിൽ സംഭവിക്കുമെന്നാണ് നബി (ﷺ) അറിയിച്ചതിൽ നിന്ന് മനസ്സിലാകുന്നത്. അന്ത്യനാളിൽ ഒരുമിച്ചു കൂടുന്ന മനുഷ്യരുടെ ആക്ഷേപമെല്ലാം ചൊരിയപ്പെടുന്ന വിധത്തിൽ വഞ്ചകരുടെ പ്രവൃത്തി പ്രസിദ്ധമാകും."
  5. ഇബ്നു ഹജർ (رحمه الله) പറഞ്ഞു: "അന്ത്യനാളിൽ മനുഷ്യരെ അവരുടെ പിതാക്കളിലേക്ക് ചേർത്തു കൊണ്ടായിരിക്കും വിളിക്കുക എന്നത് ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം. ഇന്നയാളുടെ മകനായ ഇന്ന വ്യക്തി എന്ന് നബി (ﷺ) പ്രത്യേകം പറഞ്ഞത് അതിനുള്ള തെളിവാണ്."
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الأمهرية الهولندية الغوجاراتية الدرية الرومانية المجرية الموري الأوكرانية الجورجية المقدونية الخميرية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ