قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ غَدَاةَ الْعَقَبَةِ وَهُوَ عَلَى نَاقَتِهِ: «الْقُطْ لِي حَصًى» فَلَقَطْتُ لَهُ سَبْعَ حَصَيَاتٍ، هُنَّ حَصَى الْخَذْفِ، فَجَعَلَ يَنْفُضُهُنَّ فِي كَفِّهِ وَيَقُولُ: «أَمْثَالَ هَؤُلَاءِ فَارْمُوا» ثُمَّ قَالَ: «أَيُّهَا النَّاسُ، إِيَّاكُمْ وَالْغُلُوَّ فِي الدِّينِ، فَإِنَّما أَهْلَكَ مَنْ كَانَ قَبْلَكُمْ الْغُلُوُّ فِي الدِّينِ».
[صحيح] - [رواه ابن ماجه والنسائي وأحمد]
المزيــد ...
ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം:
അഖബഃ ദിവസത്തിൻ്റെ പകലിൽ നബി (സ) -അവിടുന്ന് തൻ്റെ ഒട്ടകപ്പുറത്തായിരിക്കെ- പറഞ്ഞു: "എനിക്ക് വേണ്ടി ചില ചരൽക്കല്ലുകൾ പെറുക്കിയെടുക്കൂ." അവിടുത്തേക്ക് വേണ്ടി ഞാൻ ഏഴു ചരൽക്കല്ലുകൾ പെറുക്കിയെടുത്തു. കൈകൊണ്ട് മേടാവുന്ന വിധത്തിലുള്ള കല്ലുകളായിരുന്നു അവ. തൻ്റെ കൈയ്യിൽ അവ വിതറിക്കൊണ്ട് നബി (സ) പറഞ്ഞു: "ഇതു പോലുള്ളത് കൊണ്ട് നിങ്ങൾ (ജംറയിൽ) എറിയുക." ശേഷം നബി (സ) പറഞ്ഞു: "ജനങ്ങളേ! നിങ്ങൾ ദീനിൻ്റെ കാര്യത്തിൽ അതിരു കവിയുന്നതിനെ സൂക്ഷിക്കുക. നിങ്ങൾക്ക് മുൻപുള്ളവരെ നശിപ്പിച്ചത് ദീനിൻ്റെ കാര്യത്തിൽ അതിരു കവിയുക എന്നത് മാത്രമാണ്."
സ്വഹീഹ് - ഇബ്നു മാജഃ ഉദ്ധരിച്ചത്
ഇബ്നു അബ്ബാസ് (റമ) പറയുന്നു: അദ്ദേഹം ബലിപെരുന്നാൾ ദിവസം, ജംറത്തുൽ അഖബഃയിൽ കല്ലെറിയേണ്ട പകലിൽ നബി (സ) യോടൊപ്പമായിരുന്നു. അല്ലാഹുവിൻ്റെ റസൂൽ (സ) യുടെ അവസാന ഹജ്ജായിരുന്നു അത്. അപ്പോൾ നബി (സ) ഇബ്നു അബ്ബാസിനോട് തനിക്ക് വേണ്ടി എറിയാൻ കുറച്ച് കല്ലുകൾ എടുത്തു കൊണ്ടുവരാൻ പറഞ്ഞു. അദ്ദേഹം ഏഴ് ചരൽക്കല്ലുകൾ നബി (സ) ക്ക് എടുത്തു കൊടുത്തു. അതിൽ ഓരോന്നും കടലമണികളുടെയോ ചെമ്പക്കായകളുടെയോ (hazelnut) വലുപ്പമുള്ളവയായിരുന്നു. അങ്ങനെ നബി (സ) അവ തൻ്റെ കൈകൾ വെച്ചു കൊണ്ട് ഇളക്കി നോക്കിയ ശേഷം പറഞ്ഞു: ഇതു പോലുള്ള കല്ലുകൾ കൊണ്ട് (നിങ്ങൾ ജംറയിൽ) എറിയുക. ശേഷം നബി (സ) മതകാര്യങ്ങളിൽ അതിരു കവിയുകയും കഠിനത കൊണ്ടുവരികയും നിശ്ചയിക്കപ്പെട്ട പരിധി ലംഘിക്കുകയും ചെയ്യുന്നതിൽ നിന്ന് അവരെ താക്കീത് ചെയ്തു. മുൻകാല സമൂഹങ്ങളെ നശിപ്പിച്ചത് മതത്തിൽ നിശ്ചയിക്കപ്പെട്ട അതിരുകൾ ലംഘിക്കുക എന്നതും, അതിരുകവിയുക എന്നതും, ദീനിൻ്റെ കാര്യത്തിൽ കാഠിന്യം കാണിക്കുക എന്നതുമായിരുന്നു.