വിഭാഗം:
+ -
عَنْ عَائِشَةَ أُمِّ المُؤْمِنين رَضِيَ اللَّهُ عَنْهَا، قَالَتْ:

مَا رَأَيْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ مُسْتَجْمِعًا قَطُّ ضَاحِكًا، حَتَّى أَرَى مِنْهُ لَهَوَاتِهِ، إِنَّمَا كَانَ يَتَبَسَّمُ.
[صحيح] - [متفق عليه] - [صحيح البخاري: 6092]
المزيــد ...

മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം:
"നബി -ﷺ- അവിടുത്തെ ചെറുനാവ് കാണുന്ന രൂപത്തിൽ ആർത്തു ചിരിക്കുന്നത് ഞാൻ ഒരിക്കൽ പോലും കണ്ടിട്ടില്ല. അവിടുന്ന് പുഞ്ചിരിക്കുക മാത്രമേ ചെയ്തിരുന്നുള്ളൂ."

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 6092]

വിശദീകരണം

നബി -ﷺ- ചിരിക്കുന്നതിൽ അതിരു കവിയാറില്ലായിരുന്നു എന്നും, അവിടുത്തെ ചെറുനാവ് (തൊണ്ടയുടെ മുകൾഭാഗത്തായി കാണപ്പെടുന്ന മാംസക്കഷ്ണം) പുറത്തു കാണുന്ന വിധത്തിൽ അവിടുന്ന് ചിരിക്കാറില്ലായിരുന്നുവെന്നും ആഇശ -رَضِيَ اللَّهُ عَنْهَا- അറിയിക്കുന്നു. മറിച്ച്, നബി -ﷺ- പുഞ്ചിരിക്കുക മാത്രമായിരുന്നു ചെയ്തിരുന്നത്.

الملاحظة
طيب ولكن شوي فيه بطأ حتى يفتح
النص المقترح لغة الأمهريه

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. നബി -ﷺ- ക്ക് ഒരു കാര്യം ഇഷ്ടപ്പെടുകയോ അതിൽ അവിടുത്തേക്ക് അത്ഭുതം ഉണ്ടാവുകയോ ചെയ്താൽ അവിടുന്ന് പുഞ്ചിരിക്കുമായിരുന്നു.
  2. ഇബ്നു ഹജർ -رَحِمَهُ اللَّهُ- പറയുന്നു: പൂർണ്ണമായി ചിരിയിലേക്ക് അമർന്നു പോകുന്ന വിധത്തിലുള്ള പൊട്ടിച്ചിരി നബി -ﷺ- യിൽ നിന്ന് ഉണ്ടായിട്ടില്ല എന്നാണ് ആഇശ -رَضِيَ اللَّهُ عَنْهَا- യുടെ വാക്കിൻ്റെ ഉദ്ദേശ്യം.
  3. ധാരാളമായി ചിരിക്കുകയും, പൊട്ടിച്ചിരിച്ചു കൊണ്ട് ശബ്ദം ഉയർത്തുകയും ചെയ്യുന്നത് സച്ചരിതരുടെ സ്വഭാവഗുണങ്ങളിൽ പെട്ടതല്ല. കാരണം അധികമായി ചിരിക്കുന്നത് ഹൃദയത്തെ മരിപ്പിക്കും.
  4. ധാരാളമായി ചിരിക്കുന്നയാൾക്ക് കൂട്ടുകാർക്കിടയിലുള്ള ആദരവും ഗാംഭീര്യവും കുറഞ്ഞു കൊണ്ടിരിക്കും.
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് السويدية الهولندية الغوجاراتية النيبالية Yorianina الرومانية المجرية الموري Oromianina Kanadianina الأوكرانية الجورجية المقدونية
വിവർത്തനം പ്രദർശിപ്പിക്കുക
വിഭാഗങ്ങൾ
കൂടുതൽ