+ -

عَنْ أَبِي شُرَيْحٍ رضي الله عنه أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«وَاللَّهِ لاَ يُؤْمِنُ، وَاللَّهِ لاَ يُؤْمِنُ، وَاللَّهِ لاَ يُؤْمِنُ»، قِيلَ: وَمَنْ يَا رَسُولَ اللَّهِ؟ قَالَ: «الَّذِي لاَ يَأْمَنُ جَارُهُ بَوَايِقَهُ».

[صحيح] - [رواه البخاري] - [صحيح البخاري: 6016]
المزيــد ...

അബൂ ശുറൈഹ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"അല്ലാഹുവാണെ അവൻ വിശ്വാസിയാവുകയില്ല, അല്ലാഹുവാണെ അവൻ വിശ്വാസിയാവുകയില്ല, അല്ലാഹുവാണെ അവൻ വിശ്വാസിയാവുകയില്ല." അപ്പോൾ ചോദിക്കപ്പെട്ടു: "അല്ലാഹുവിന്റെ ദൂതരെ ആരാണവൻ?" നബി -ﷺ- പറഞ്ഞു: "ഏതൊരുത്തന്റെ ഉപദ്രവത്തിൽ നിന്നും അവന്റെ അയൽവാസി നിർഭയനാവുന്നില്ലെയോ, അവനാണത്."

[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്] - [صحيح البخاري - 6016]

വിശദീകരണം

നബി (ﷺ) ശപഥം ചെയ്യുകയും, മൂന്ന് തവണ ആ ശപഥം ആവർത്തിച്ചു കൊണ്ട് ഊന്നിയൂന്നി പറയുകയും ചെയ്യുന്നു: അല്ലാഹു തന്നെ സത്യം! അവൻ (അല്ലാഹുവിലും അവൻ്റെ ദൂതനിലും യഥാർത്ഥത്തിൽ) വിശ്വസിച്ചവനാകില്ല. അല്ലാഹു തന്നെ സത്യം! അവൻ വിശ്വാസിയാവുകയില്ല. അല്ലാഹു തന്നെ സത്യം! അവൻ വിശ്വാസിയാവുകയില്ല." സ്വഹാബികൾ നബി (ﷺ) യോട് ചോദിച്ചു: "വിശ്വാസിയാവുകയില്ല എന്ന് ആരെക്കുറിച്ചാണ് അങ്ങ് പറയുന്നത്, അല്ലാഹുവിൻ്റെ റസൂലേ!" നബി (ﷺ) പറഞ്ഞു: "ഒരാളുടെ വഞ്ചനയിൽ നിന്നും അതിക്രമത്തിൽ നിന്നും ഉപദ്രവത്തിൽ നിന്നും അവൻ്റെ അയൽവാസി നിർഭയനല്ലെങ്കിൽ, അഥവാ അവയെക്കുറിച്ചുള്ള പേടിയിലാണ് അവൻ്റെ അയൽവാസി കഴിയുന്നതെങ്കിൽ അവൻ വിശ്വാസിയാവുകയില്ല."

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. അയൽവാസിക്ക് ഒരാളുടെ പക്കൽ നിന്നുള്ള അതിക്രമവും അനീതിയും ഭയക്കേണ്ട സാഹചര്യമുണ്ടെങ്കിൽ അവൻ വിശ്വാസിയാവുകയില്ല എന്ന നബി -ﷺ- യുടെ പ്രയോഗം, ഈ തിന്മ വൻപാപങ്ങളിൽ പെട്ടതാണെന്ന് അറിയിക്കുന്നു. ഈ പ്രവർത്തി ചെയ്യുന്നവരുടെ വിശ്വാസത്തിൽ കുറവുണ്ട് എന്നും അത് അറിയിക്കുന്നു.
  2. അയൽവാസിയോട് നന്മ ചെയ്യാനും, അവരെ വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ ഉപദ്രവിക്കുന്നത് ഉപേക്ഷിക്കണമെന്നുമുള്ള ശക്തമായ ഉപദേശം.
പരിഭാഷ: ഇംഗ്ലീഷ് ഇന്തോനേഷ്യ ബംഗാളി തുർക്കി റഷ്യ സിംഹള ഇന്ത്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് الأمهرية الهولندية الغوجاراتية الدرية الرومانية المجرية الموري Malagasy الولوف الأوكرانية الجورجية المقدونية الخميرية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക