عَنْ أَبِي مُوسَى الأَشْعَرِيِّ رَضِيَ اللَّهُ عَنْهُ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«أَطْعِمُوا الجَائِعَ، وَعُودُوا المَرِيضَ، وَفُكُّوا العَانِيَ».
[صحيح] - [رواه البخاري] - [صحيح البخاري: 5373]
المزيــد ...
അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"വിശക്കുന്നവന് ഭക്ഷണം നൽകൂ; രോഗിയെ സന്ദർശിക്കൂ; തടവുകാരനെ മോചിപ്പിക്കൂ."
[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്] - [صحيح البخاري - 5373]
ഒരു മുസ്‌ലിമിന് തൻ്റെ സഹോദരനായ മുസ്‌ലിമിനോടുള്ള ബാധ്യതകളിൽ പെട്ട ചില കാര്യങ്ങൾ നബി (ﷺ) ഈ ഹദീഥിൽ വിവരിച്ചിരിക്കുന്നു. വിശക്കുന്നവനെ ഭക്ഷിപ്പിക്കലും, രോഗിയെ സന്ദർശിക്കലും, തടവുകാരനെ മോചിപ്പിക്കലുമാണവ.