عَنْ سَلْمَانَ رَضيَ اللهُ عنه قَالَ:
قَالَ لَنَا الْمُشْرِكُونَ: إِنِّي أَرَى صَاحِبَكُمْ يُعَلِّمُكُمْ حَتَّى يُعَلِّمَكُمُ الْخِرَاءَةَ، فَقَالَ: أَجَلْ، إِنَّهُ نَهَانَا أَنْ يَسْتَنْجِيَ أَحَدُنَا بِيَمِينِهِ، أَوْ يَسْتَقْبِلَ الْقِبْلَةَ، وَنَهَى عَنِ الرَّوْثِ وَالْعِظَامِ وَقَالَ: «لَا يَسْتَنْجِي أَحَدُكُمْ بِدُونِ ثَلَاثَةِ أَحْجَارٍ».
[صحيح] - [رواه مسلم] - [صحيح مسلم: 262]
المزيــد ...
സൽമാനുൽ ഫാരിസി -رَضِيَ اللَّهُ عَنْهُ- നിവേദനം:
മുശ്‌രിക്കുകൾ ഞങ്ങളോട് പറഞ്ഞു: "നിങ്ങളുടെ കൂട്ടുകാരൻ നിങ്ങൾക്ക് (എല്ലാം) പഠിപ്പിച്ചു തരുന്നു; മലമൂത്ര വിസർജന മര്യാദകൾ വരെ അദ്ദേഹം നിങ്ങൾക്ക് പഠിപ്പിക്കുന്നുവല്ലോ?" അപ്പോൾ (സൽമാനുൽ ഫാരിസി) പറഞ്ഞു: "അതെ, തീർച്ചയായും! ഒരാൾ തൻ്റെ വലത് കൈകൊണ്ട് മലമൂത്ര വിസർജനാനന്തരം ശുദ്ധീകരിക്കുന്നതും, (മലമൂത്ര വിസർജന വേളയിൽ) ഖിബ്‌ലയെ അഭിമുഖീകരിക്കുന്നതും, (ശുദ്ധീകരണത്തിനായി) ചാണകം, എല്ലുകൾ എന്നിവ ഉപയോഗിക്കുന്നതും അവിടുന്ന് ഞങ്ങളോട് വിലക്കിയിട്ടുണ്ട്." അവിടുന്ന് പറഞ്ഞു: "നിങ്ങളിൽ ആരും മൂന്ന് കല്ലുകളിൽ കുറഞ്ഞത് കൊണ്ട് വിസർജനാനന്തരം ശുദ്ധീകരിക്കരുത്."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 262]
സൽമാനുൽ ഫാരിസി -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: മുശ്‌രിക്കുകൾ പരിഹാസ രൂപത്തിൽ ഞങ്ങളോട് പറഞ്ഞു: "നിങ്ങളുടെ നബി നിങ്ങൾക്ക് എല്ലാം പഠിപ്പിക്കുന്നുണ്ടല്ലോ, മലമൂത്രവിസർജനം എങ്ങനെ ചെയ്യണം എന്ന് പോലും പഠിപ്പിക്കുന്നുണ്ടല്ലോ!" അപ്പോൾ സൽമാൻ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "അതെ, നബി -ﷺ- വിസർജന മര്യാദകൾ വരെ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. അതിൽ പെട്ടതാണ്; വിസർജന ശേഷം വലത് കൈകൊണ്ട് ശുദ്ധീകരിക്കുന്നത് അവിടുന്ന് വിലക്കി എന്നത്; വലത് കരത്തെ നജസിൽ നിന്ന് സംരക്ഷിക്കാനും വലതിനെ ആദരിക്കാനും വേണ്ടിയാണത്. അതുപോലെ, മലമൂത്ര വിസർജന വേളയിൽ കഅ്ബയെ അഭിമുഖീകരിക്കരുതെന്നും, മൃഗങ്ങളുടെ ചാണകം കൊണ്ടോ എല്ലുകൾ കൊണ്ടോ വിസർജന ശേഷം ശുദ്ധീകരിക്കരുതെന്നും, മൂന്ന് കല്ലുകളിൽ കുറഞ്ഞതു കൊണ്ട് വിസർജനാനന്തരം ശുദ്ധീകരിക്കരുതെന്നും അവിടുന്ന് ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്."