عَنْ أَبِي حُمَيْدٍ السَّاعِدِيِّ رَضيَ اللهُ عنه قَالَ:
اسْتَعْمَلَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ رَجُلًا عَلَى صَدَقَاتِ بَنِي سُلَيْمٍ، يُدْعَى ابْنَ اللُّتْبِيَّةِ، فَلَمَّا جَاءَ حَاسَبَهُ، قَالَ: هَذَا مَالُكُمْ وَهَذَا هَدِيَّةٌ. فَقَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «فَهَلَّا جَلَسْتَ فِي بَيْتِ أَبِيكَ وَأُمِّكَ، حَتَّى تَأْتِيَكَ هَدِيَّتُكَ إِنْ كُنْتَ صَادِقًا» ثُمَّ خَطَبَنَا، فَحَمِدَ اللَّهَ وَأَثْنَى عَلَيْهِ، ثُمَّ قَالَ: «أَمَّا بَعْدُ، فَإِنِّي أَسْتَعْمِلُ الرَّجُلَ مِنْكُمْ عَلَى العَمَلِ مِمَّا وَلَّانِي اللَّهُ، فَيَأْتِي فَيَقُولُ: هَذَا مَالُكُمْ وَهَذَا هَدِيَّةٌ أُهْدِيَتْ لِي، أَفَلاَ جَلَسَ فِي بَيْتِ أَبِيهِ وَأُمِّهِ حَتَّى تَأْتِيَهُ هَدِيَّتُهُ، وَاللَّهِ لاَ يَأْخُذُ أَحَدٌ مِنْكُمْ شَيْئًا بِغَيْرِ حَقِّهِ إِلَّا لَقِيَ اللَّهَ يَحْمِلُهُ يَوْمَ القِيَامَةِ، فَلَأَعْرِفَنَّ أَحَدًا مِنْكُمْ لَقِيَ اللَّهَ يَحْمِلُ بَعِيرًا لَهُ رُغَاءٌ، أَوْ بَقَرَةً لَهَا خُوَارٌ، أَوْ شَاةً تَيْعَرُ» ثُمَّ رَفَعَ يَدَهُ حَتَّى رُئِيَ بَيَاضُ إِبْطِهِ، يَقُولُ: «اللَّهُمَّ هَلْ بَلَّغْتُ» بَصْرَ عَيْنِي وَسَمْعَ أُذُنِي.
[صحيح] - [متفق عليه] - [صحيح البخاري: 6979]
المزيــد ...
അബൂ ഹുമൈദ് അസ്സാഇദി -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബി -ﷺ- ബനൂ സുലൈം ഗോത്രത്തിൽ നിന്ന് സകാത്ത് ശേഖരിക്കാൻ ഇബ്നുല്ലുത്ബിയ്യ എന്ന് പേരുള്ള ഒരാളെ നിയമിച്ചു. അദ്ദേഹം (സകാത്തുമായി) വന്നപ്പോൾ നബി -ﷺ- അദ്ദേഹത്തോട് കണക്ക് ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: "ഇത് നിങ്ങളുടെ സ്വത്താണ്. ഇത് (എനിക്ക് ലഭിച്ച) സമ്മാനമാണ്."
അപ്പോൾ നബി -ﷺ- പറഞ്ഞു: "നീ സത്യവാനാണെങ്കിൽ, നിന്റെ പിതാവിന്റെയും മാതാവിന്റെയും വീട്ടിലിരുന്നിരുന്നെങ്കിൽ നിനക്ക് സമ്മാനം ലഭിക്കുമായിരുന്നോ എന്ന് നോക്കാമായിരുന്നില്ലേ?"
പിന്നീട് അവിടുന്ന് ഞങ്ങളെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചു. അല്ലാഹുവിനെ സ്തുതിക്കുകയും പ്രകീർത്തിക്കുകയും ചെയ്ത ശേഷം അവിടുന്ന് പറഞ്ഞു: "അല്ലാഹു എന്നെ ഏൽപ്പിച്ച കാര്യങ്ങളിൽ നിന്ന് ഞാൻ നിങ്ങളിൽ ഒരാളെ ഒരു ജോലിക്ക് നിയമിക്കുന്നു. എന്നിട്ട് അയാൾ വന്ന് പറയുന്നു: ഇത് നിങ്ങളുടെ സ്വത്താണ്, ഇത് എനിക്ക് സമ്മാനമായി ലഭിച്ചതാണ്. തന്റെ പിതാവിന്റെയും മാതാവിന്റെയും വീട്ടിലിരുന്നിരുന്നെങ്കിൽ അവന് സമ്മാനം ലഭിക്കുമായിരുന്നോ എന്ന് അവന് നോക്കിക്കൂടായിരുന്നോ? അല്ലാഹു സത്യം! നിങ്ങളിൽ ആരെങ്കിലും അന്യായമായി എന്തെങ്കിലും എടുത്താൽ, ഖിയാമത്ത് നാളിൽ അത് ചുമന്നുകൊണ്ട് അവൻ അല്ലാഹുവിനെ കണ്ടുമുട്ടും.
ഒച്ച വെക്കുന്ന ഒട്ടകത്തെയോ കരയുന്ന പശുവിനെയോ ശബ്ദമുണ്ടാക്കുന്ന ആടിനെയോ വഹിച്ചു കൊണ്ട് അല്ലാഹുവിനെ കണ്ടുമുട്ടിയ ഒരാളെ നിങ്ങളിൽ നിന്ന് ഞാൻ തിരിച്ചറിയുക തന്നെ ചെയ്യും." ശേഷം അവിടുന്ന് -തൻ്റെ കക്ഷത്തിന്റെ വെളുപ്പ് കാണാവുന്നതുവരെ- അവിടുത്തെ കൈകളുയർത്തി, അവിടുന്ന് പറഞ്ഞു: "അല്ലാഹുവേ, ഞാൻ എത്തിച്ചുകൊടുത്തിട്ടുണ്ടോ?" (അബൂ ഹുമൈദ് -رَضِيَ اللَّهُ عَنْهُ- പറയുന്നു:) "(ഇക്കാര്യം) എന്റെ കണ്ണ് കൊണ്ട് ഞാൻ കാണുകയും, എൻ്റെ കാത് കൊണ്ട് ഞാൻ കേൾക്കുകയും ചെയ്തിരിക്കുന്നു."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 6979]
നബി -ﷺ- ബനൂ സുലൈം ഗോത്രത്തിൽ നിന്ന് സകാത്ത് ശേഖരിക്കാൻ ഇബ്നുല്ലുത്ബിയ്യ എന്ന് പേരുള്ള ഒരാളെ നിയമിച്ചു. അദ്ദേഹം മദീനയിലേക്ക് തിരിച്ചെത്തിയപ്പോൾ, പിരിച്ചെടുത്തതും ചെലവഴിച്ചതുമായ കാര്യങ്ങളിൽ നബി -ﷺ- അദ്ദേഹത്തോട് കണക്ക് ചോദിച്ചു. അപ്പോൾ ഇബ്നുല്ലുത്ബിയ്യ പറഞ്ഞു: "ഞാൻ സകാത്തായി ശേഖരിച്ച നിങ്ങളുടെ സ്വത്താണിത്. ഈ സ്വത്ത് എനിക്ക് സമ്മാനമായി ലഭിച്ചതാണ്." അപ്പോൾ നബി -ﷺ- അദ്ദേഹത്തോട് പറഞ്ഞു: "നീ സത്യവാനാണെങ്കിൽ നിന്റെ പിതാവിന്റെയും മാതാവിന്റെയും വീട്ടിലിരുന്നിരുന്നെങ്കിൽ നിനക്ക് സമ്മാനം ലഭിക്കുമായിരുന്നോ എന്ന് നിനക്ക് നോക്കിക്കൂടായിരുന്നോ? നീ പ്രവർത്തിച്ച നിൻ്റെ മേൽ ബാധ്യതയായ ജോലി നിർവ്വഹിച്ചു എന്നത് കൊണ്ടാണ് നിനക്ക് സമ്മാനം ലഭിച്ചത്. നീ നിന്റെ വീട്ടിൽ ഇരുന്നിരുന്നെങ്കിൽ നിനക്ക് ഒന്നും സമ്മാനമായി ലഭിക്കുമായിരുന്നില്ല. അതിനാൽ, സമ്മാനത്തിൻ്റെയും ഉപഹാരത്തിൻ്റെയും രൂപത്തിൽ ലഭിച്ചു എന്നതുകൊണ്ട് മാത്രം ആ സമ്പത്ത് നിനക്ക് അനുവദനീയമാണെന്ന് കരുതരുത്." പിന്നീട് നബി -ﷺ- കോപിഷ്ടനായ നിലയിൽ മിമ്പറിൽ കയറി നിന്നു കൊണ്ട് പ്രസംഗിച്ചു. അല്ലാഹുവിനെ സ്തുതിക്കുകയും പ്രകീർത്തിക്കുകയും ചെയ്ത ശേഷം അവിടുന്ന് പറഞ്ഞു: "അല്ലാഹു എനിക്ക് കൈകാര്യം ചെയ്യാൻ അധികാരം നൽകിയിട്ടുള്ള സകാത്തുകൾ, ഗനീമത്ത് മുതലുകൾ തുടങ്ങിയ കാര്യങ്ങളിൽ ഞാൻ നിങ്ങളിൽ ഒരാളെ ഒരു ഉദ്യോഗസ്ഥനായി നിയമിക്കുന്നു. എന്നിട്ട് അവൻ തന്റെ ജോലിയിൽ നിന്ന് തിരികെ വന്നു കൊണ്ട് പറയുന്നു: 'ഇത് നിങ്ങൾക്കുള്ളതാണ്, ഇത് എനിക്ക് സമ്മാനമായി ലഭിച്ചതാണ്!' അവൻ തന്റെ പിതാവിന്റെയും മാതാവിന്റെയും വീട്ടിലിരുന്നിരുന്നെങ്കിൽ അവന് സമ്മാനം ലഭിക്കുമായിരുന്നോ? അല്ലാഹു സത്യം! അവകാശമില്ലാതെ ആരെങ്കിലും എന്തെങ്കിലും എടുത്താൽ, ഖിയാമത്ത് നാളിൽ അത് തന്റെ കഴുത്തിൽ ചുമന്നുകൊണ്ട് അവൻ അല്ലാഹുവിനെ കണ്ടുമുട്ടും. അത് ഒച്ചവെക്കുന്ന ഒട്ടകമാണെങ്കിൽ ഒച്ച വെക്കുന്ന നിലയിൽ അതിനെ ചുമന്നു കൊണ്ട്, അല്ലെങ്കിൽ കരയുന്ന പശുവാണെങ്കിൽ അതിനെ ചുമന്നു കൊണ്ട്, അല്ലെങ്കിൽ ശബ്ദമുണ്ടാക്കുന്ന ആടാണെങ്കിൽ അതിനെ ചുമന്നു കൊണ്ട് അവൻ വന്നെത്തുന്നതാണ്." പിന്നീട് അവിടുന്ന് തന്റെ കൈകൾ ഉയർത്തി, അവിടെ ഇരുന്നവർക്ക് അവിടുത്തെ കക്ഷത്തിന്റെ വെളുപ്പ് കാണാവുന്നതുവരെ. എന്നിട്ട് അവിടുന്ന് പറഞ്ഞു: "അല്ലാഹുവേ! ഞാൻ ഇവരിലേക്ക് അല്ലാഹുവിന്റെ വിധി എത്തിച്ചില്ലേ?" അബൂഹുമൈദ് അസ്സാഇദീ -رَضِيَ اللَّهُ عَنْهُ- പറയുന്നു: ഇത് എൻ്റെ കണ്ണ് കൊണ്ട് ഞാൻ കണ്ടതും എൻ്റെ കാത് കൊണ്ട് ഞാൻ കേട്ടതുമായ കാര്യങ്ങളിൽ പെട്ടതാണ്.