عَنْ عُقْبَةَ بْنَ عَامِرٍ الْجُهَنِيَّ رضي الله عنه قَالَ:
ثَلَاثُ سَاعَاتٍ كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَنْهَانَا أَنْ نُصَلِّيَ فِيهِنَّ، أَوْ أَنْ نَقْبُرَ فِيهِنَّ مَوْتَانَا: حِينَ تَطْلُعُ الشَّمْسُ بَازِغَةً حَتَّى تَرْتَفِعَ، وَحِينَ يَقُومُ قَائِمُ الظَّهِيرَةِ حَتَّى تَمِيلَ الشَّمْسُ، وَحِينَ تَضَيَّفُ الشَّمْسُ لِلْغُرُوبِ حَتَّى تَغْرُبَ.
[صحيح] - [رواه مسلم] - [صحيح مسلم: 831]
المزيــد ...
ഉഖ്ബത്തു ബ്നു ആമിർ (رضي الله عنه) നിവേദനം:
"മൂന്ന് സമയങ്ങളിൽ നിസ്കരിക്കുകയോ, മരിച്ചവരെ ഖബ്റടക്കുകയോ ചെയ്യുന്നത് നബി -ﷺ- ഞങ്ങളോട് വിലക്കിയിരുന്നു. സൂര്യൻ ഉദിച്ചുവരുന്ന സമയം മുതൽ ഉദിച്ചുയരുന്നതു വരെ. സൂര്യൻ മദ്ധ്യത്തിൽ നിൽക്കുന്നത് മുതൽ അത് മദ്ധ്യത്തിൽ നിന്ന് തെറ്റുന്നത് വരെ. സൂര്യൻ അസ്തമിക്കുന്നത് തുടങ്ങുന്നത് മുതൽ അസ്തമിച്ചു തീരുന്നത് വരെ."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 831]
പകലിൻ്റെ മൂന്ന് സമയങ്ങളിൽ സുന്നത്തായ നിസ്കാരങ്ങൾ നിർവ്വഹിക്കുന്നതോ, മരിച്ചവരെ മറവ് ചെയ്യുന്നതോ നബി -ﷺ-വിലക്കിയിരിക്കുന്നു. ഒന്നാമത്തെ സമയം: സൂര്യൻ ഉദിച്ചുയരുന്ന സമയമാണ്; സൂര്യൻ ഉദിക്കുന്നതിൻ്റെ തുടക്ക സമയം മുതൽ ഒരു കുന്തത്തിൻ്റെ ഉയരത്തോളം അത് ഉയരുന്നത് വരെയുള്ള സമയമാണത്. ഏകദേശം കാൽ മണിക്കൂർ സമയമാണ് ഈ സമയത്തിൻ്റെ ദൈർഘ്യം. രണ്ടാമത്തെ സമയം: സൂര്യൻ ആകാശത്തിൻ്റെ മദ്ധ്യത്തിൽ വന്നെത്തുന്ന സമയമാണ്. ഈ സമയത്ത് സൂര്യന് കിഴക്കുഭാഗത്തോ പടിഞ്ഞാറ് ഭാഗത്തോ നിഴലുണ്ടായിരിക്കുകയില്ല. ഈ സമയം മുതൽ സൂര്യൻ മദ്ധ്യത്തിൽ നിന്ന് നീങ്ങുന്നത് വരെ -അതായത്, ദ്വുഹർ നിസ്കാരത്തിൻ്റെ സമയം ആരംഭിക്കുന്നത് വരെ- ഈ വിലക്ക് നീണ്ടുനിൽക്കും. ഏകദേശം അഞ്ചു മിനിറ്റ് മാത്രം നീണ്ടേക്കാവുന്ന, വളരെ കുറഞ്ഞ ഒരു സമയമാണിത്. മൂന്നാമത്തെ സമയം: സൂര്യൻ പടിഞ്ഞാറ് അസ്തമിക്കാൻ ആരംഭിക്കുന്നത് മുതൽ അസ്തമിച്ചു തീരുന്നത് വരെ.