عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«لَا تَمْنَعُوا إِمَاءَ اللَّهِ مَسَاجِدَ اللَّهِ، وَلَكِنْ لِيَخْرُجْنَ وَهُنَّ تَفِلَاتٌ».
[حسن] - [رواه أبو داود] - [سنن أبي داود: 565]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"അല്ലാഹുവിൻ്റെ അടിമകളായ സ്ത്രീകളെ അല്ലാഹുവിൻ്റെ മസ്ജിദുകളിൽ നിന്ന് നിങ്ങൾ തടയരുത്. എന്നാൽ അവർ സുഗന്ധം ഉപയോഗിക്കാതെ (സാധാരണ വേഷത്തിൽ) വേണം പുറപ്പെടാൻ."
[ഹസൻ] - [അബൂദാവൂദ് ഉദ്ധരിച്ചത്] - [سنن أبي داود - 565]
സ്ത്രീകളുടെ രക്ഷിതാക്കളോടും അവരുടെ ഉത്തരവാദിത്തം ഏൽപ്പിക്കപ്പെട്ടവരോടും സ്ത്രീകളെ മസ്ജിദുകളിൽ പോകുന്നതിൽ നിന്ന് തടയരുതെന്ന് നബി -ﷺ- വിലക്കിയിരിക്കുന്നു. എന്നാൽ പള്ളിയിലേക്ക് പുറപ്പെടുമ്പോൾ സുഗന്ധം ഉപയോഗിക്കരുതെന്നും സൗന്ദര്യം പ്രദർശിപ്പിക്കരുതെന്നും അതോടൊപ്പം അവിടുന്ന് കൽപ്പിച്ചിരിക്കുന്നു. പുരുഷന്മാർക്ക് ഫിത്‌നക്ക് (കുഴപ്പത്തിന്) കാരണമാകാതിരിക്കാൻ വേണ്ടിയാണിത്.