عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«لَا تَمْنَعُوا إِمَاءَ اللَّهِ مَسَاجِدَ اللَّهِ، وَلَكِنْ لِيَخْرُجْنَ وَهُنَّ تَفِلَاتٌ».

[حسن] - [رواه أبو داود] - [سنن أبي داود: 565]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"അല്ലാഹുവിൻ്റെ അടിമകളായ സ്ത്രീകളെ അല്ലാഹുവിൻ്റെ മസ്ജിദുകളിൽ നിന്ന് നിങ്ങൾ തടയരുത്. എന്നാൽ അവർ സുഗന്ധം ഉപയോഗിക്കാതെ (സാധാരണ വേഷത്തിൽ) വേണം പുറപ്പെടാൻ."

[ഹസൻ] - [അബൂദാവൂദ് ഉദ്ധരിച്ചത്] - [سنن أبي داود - 565]

വിശദീകരണം

സ്ത്രീകളുടെ രക്ഷിതാക്കളോടും അവരുടെ ഉത്തരവാദിത്തം ഏൽപ്പിക്കപ്പെട്ടവരോടും സ്ത്രീകളെ മസ്ജിദുകളിൽ പോകുന്നതിൽ നിന്ന് തടയരുതെന്ന് നബി -ﷺ- വിലക്കിയിരിക്കുന്നു. എന്നാൽ പള്ളിയിലേക്ക് പുറപ്പെടുമ്പോൾ സുഗന്ധം ഉപയോഗിക്കരുതെന്നും സൗന്ദര്യം പ്രദർശിപ്പിക്കരുതെന്നും അതോടൊപ്പം അവിടുന്ന് കൽപ്പിച്ചിരിക്കുന്നു. പുരുഷന്മാർക്ക് ഫിത്‌നക്ക് (കുഴപ്പത്തിന്) കാരണമാകാതിരിക്കാൻ വേണ്ടിയാണിത്.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ഫിത്‌ന ഭയപ്പെടുന്നില്ലെങ്കിൽ, സുഗന്ധമോ അലങ്കാരങ്ങളോ ഇല്ലാതെ സ്ത്രീകൾക്ക് പള്ളിയിൽ പോയി നിസ്കരിക്കാൻ അനുവാദമുണ്ട്.
  2. ഭർത്താവിൻ്റെ അനുവാദമില്ലാതെ സ്ത്രീ വീട് വിട്ട് പുറത്തുപോകാൻ പാടില്ല എന്നതിന് ഈ ഹദീഥ് തെളിവാണ്. കാരണം, മസ്ജിദിലേക്ക് പോകാൻ അനുവാദം നൽകാനുള്ള നിർദ്ദേശം ഇവിടെ ഭർത്താക്കന്മാർക്കാണ് നൽകിയിട്ടുള്ളത്.
  3. ഇസ്‌ലാം സ്ത്രീകളുടെ കാര്യത്തിൽ നിശ്ചയിച്ചിട്ടുള്ള പ്രത്യേക പരിഗണന ശ്രദ്ധിക്കുക. അവർക്ക് ഗുണകരമായേക്കാവുന്ന കാര്യങ്ങളിൽ നിന്ന് (അറിവ് നേടാൻ പുറപ്പെടുന്നത് പോലുള്ളവ) അവരെ തടയരുത് എന്ന് നബി (ﷺ) പഠിപ്പിച്ചിരിക്കുന്നു.
  4. പുരുഷന് സ്ത്രീയുടെ മേലുള്ള രക്ഷാധികാരവും സംരക്ഷണ ചുമതലയും ഈ ഹദീഥ് സ്ഥിരീകരിക്കുന്നുണ്ട്.
പരിഭാഷ: ഇംഗ്ലീഷ് ഇന്തോനേഷ്യ ബംഗാളി റഷ്യ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الهولندية الغوجاراتية الدرية المجرية الجورجية المقدونية الخميرية البنجابية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ