عَنْ أَنَسِ بْنِ مَالِكٍ رَضيَ اللهُ عنهُ قَالَ:
وُقِّتَ لَنَا فِي قَصِّ الشَّارِبِ، وَتَقْلِيمِ الْأَظْفَارِ، وَنَتْفِ الْإِبِطِ، وَحَلْقِ الْعَانَةِ، أَلَّا نَتْرُكَ أَكْثَرَ مِنْ أَرْبَعِينَ لَيْلَةً.  
                        
[صحيح] - [رواه مسلم] - [صحيح مسلم: 258]
                        
 المزيــد ... 
                    
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
"മീശ ചെറുതാക്കൽ, നഖം വെട്ടൽ, കക്ഷത്തിലെ രോമം എടുക്കൽ, ഗുഹ്യരോമം വടിക്കൽ എന്നീ കാര്യങ്ങൾ നബി (ﷺ) ഞങ്ങൾക്ക് സമയപരിധി നിശ്ചയിച്ചു തന്നിരുന്നു; നാൽപ്പത് ദിവസത്തിന് മുകളിലേക്ക് അവ ഉപേക്ഷിക്കരുത് എന്നായിരുന്നു അത്." 
                                                     
                                                                                                    
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 258]                                            
പുരുഷൻ്റെ മീശ ചെറുതാക്കൽ, കയ്യിലെയും കാലിലെയും നഖം വെട്ടൽ, കക്ഷത്തിലെ രോമം എടുക്കൽ, ഗുഹ്യസ്ഥാനത്തെ രോമം വടിക്കൽ എന്നീ കാര്യങ്ങൾ നാൽപ്പത് ദിവസത്തിന് മുകളിലേക്ക് നീക്കിവെക്കരുത് എന്ന് നബി (ﷺ) സ്വഹാബികൾക്ക് സമയം നിശ്ചയിച്ചു നൽകിയിരുന്നു.