عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ صلَّى اللَّهُ عليْه وسلَّمَ، قَالَ:
«إِذَا أُقِيمَتِ الصَّلَاةُ فَلَا صَلَاةَ إلَّا المَكْتُوبَةُ».

[صحيح] - [رواه مسلم] - [صحيح مسلم: 710]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"നിസ്‌കാരത്തിന് ഇഖാമത്ത് വിളിക്കപ്പെട്ടാൽ പിന്നെ നിർബന്ധ നിസ്‌കാരമല്ലാതെ (മറ്റൊരു നിസ്‌കാരവും) ഇല്ല."

[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 710]

വിശദീകരണം

നിർബന്ധ നിസ്‌കാരത്തിന് ഇഖാമത്ത് വിളിക്കപ്പെട്ട ശേഷം മസ്ജിദിലുള്ളവർ സുന്നത്ത് നിസ്‌കാരങ്ങൾ ആരംഭിക്കുന്നത് നബി -ﷺ- വിലക്കിയിരിക്കുന്നു.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ഫർദ്വ് നിസ്കാരത്തിന് ഇഖാമത്ത് വിളിക്കപ്പെട്ടാൽ, മസ്ജിദിലുള്ളവർ സുന്നത്ത് നിസ്കാരങ്ങൾ നിർവഹിക്കാൻ പാടില്ല.
  2. നിസ്കാരത്തിന് ഇഖാമത്ത് വിളിച്ചു കഴിഞ്ഞാൽ പിന്നീട് ഒരു സുന്നത്ത് നിസ്കാരവും ആരംഭിക്കാൻ പാടില്ല; അത് സുബ്ഹിന്റെയോ ദ്വുഹറിന്റെയോ മുൻപോ ശേഷമോ ഉള്ള സുന്നത്ത് നിസ്കാരങ്ങളിൽ പെട്ട റവാതിബ് ആയാൽ പോലും.
  3. ഒരാൾ സുന്നത്ത് നിസ്കരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഇഖാമത്ത് വിളിക്കുന്നതെങ്കിൽ; ഒരു റക്അത്തിൽ താഴെ മാത്രമേ ബാക്കിയുള്ളൂവെങ്കിൽ അയാൾ വേഗത്തിൽ അത് പൂർത്തിയാക്കുകയാണ് വേണ്ടത്. അതിൽ കൂടുതൽ ബാക്കിയുണ്ടെങ്കിൽ തക്ബീറത്തുൽ ഇഹ്റാം (ജമാഅത്തിന്റെ തുടക്കം) ലഭിക്കുന്നതിനായി സുന്നത്ത് നിസ്കാരം അവസാനിപ്പിക്കേണ്ടതാണ്.
പരിഭാഷ: ഇംഗ്ലീഷ് ഇന്തോനേഷ്യ ബംഗാളി റഷ്യ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الهولندية الغوجاراتية الدرية المجرية الجورجية المقدونية الخميرية البنجابية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ