+ -

عَنْ أَبِي هُرَيْرَةَ رَضيَ اللهُ عنه قَالَ:
إِنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ نَهَى أَنْ يُسْتَنْجَى بِرَوْثٍ أَوْ عَظْمٍ، وَقَالَ: «إِنَّهُمَا لَا تُطَهِّرَانِ».

[صحيح] - [رواه الدارقطني] - [سنن الدارقطني: 152]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബി -ﷺ- ചാണകം കൊണ്ടോ എല്ല് കൊണ്ടോ ഇസ്തിൻജാഅ് (മലമൂത്ര വിസർജ്ജനം ശുചീകരിക്കുന്നത്) ചെയ്യുന്നത് വിലക്കിയിട്ടുണ്ട്. അവിടുന്ന് പറഞ്ഞു: "അവ രണ്ടും ശുദ്ധീകരിക്കുകയില്ല."

[സ്വഹീഹ്] - [ദാറഖുത്നി ഉദ്ധരിച്ചത്] - [سنن الدارقطني - 152]

വിശദീകരണം

മലമൂത്ര വിസർജനത്തിന് ശേഷം മൃഗങ്ങളുടെ എല്ലുകൾ കൊണ്ടോ ഉണങ്ങിയ ചാണകം കൊണ്ടോ ശുദ്ധീകരണം (ഇസ്തിൻജാഅ്) നടത്തുന്നത് നബി -ﷺ- വിലക്കിയിട്ടുണ്ട്. അവിടുന്ന് പറഞ്ഞു: "അവ രണ്ടും നജസ് നീക്കം ചെയ്യുകയില്ല. അതിനാൽ അവകൊണ്ട് ശുദ്ധീകരണം സാധ്യമല്ല."

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. വിസർജനവുമായി ബന്ധപ്പെട്ടും ശുദ്ധീകരണവുമായി ബന്ധപ്പെട്ടുമുള്ള ചില മര്യാദകൾ ഈ ഹദീഥിൽ വിവരിക്കപ്പെട്ടിരിക്കുന്നു.
  2. ചാണകം കൊണ്ട് മലമൂത്ര വിസർജനത്തിനു ശേഷം
  3. ശുചീകരിക്കുന്നത് വിലക്കിയിരിക്കുന്നു. കാരണം: ഒന്നുകിൽ അത് തന്നെയും നജസാണ്. അല്ലെങ്കിൽ ചാണകം ജിന്നുകളുടെ മൃഗങ്ങൾക്കുള്ള ആഹാരമാണ്.
  4. എല്ല് കൊണ്ട് മലമൂത്ര വിസർജനം ശുചീകരിക്കുന്നത് വിലക്കിയിരിക്കുന്നു. കാരണം: ഒന്നുകിൽ അത് നജസിൽ പെട്ടതായിരിക്കും. അല്ലെങ്കിൽ ജിന്നുകളുടെ ഭക്ഷണമായിരിക്കും.
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الأمهرية الهولندية الغوجاراتية الدرية الرومانية المجرية الجورجية المقدونية الخميرية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ