أتيت رسول الله صلى الله عليه وسلم وفي عنقي صليب من ذهب، فقال: «يا عدي اطرح هذا الوثن من عنقك» قال: فطرحته، وانتهيت إليه وهو يقرأ في سورة براءة، فقرأ هذه الآية: {اتخذوا أحبارهم ورهبانهم أربابا من دون الله} [التوبة: 31] قال: قلت: يا رسول الله إنا لسنا نعبدهم، فقال: «أليس يحرمون ما أحل الله فتحرمونه، ويحلون ما حرم الله فتحلونه؟» قال: قلت: بلى. قال: «فتلك عبادتهم».
[ضعيف] - [رواه الترمذي والطبري] - [تفسير الطبري: 16631]
المزيــد ...
അദിയ്യ് ബ്നു ഹാതിം -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഈ ആയത്ത് പാരായണം ചെയ്തത് അദ്ദേഹം ഒരിക്കൽ കേട്ടു: "അവരുടെ (യഹൂദ നസ്വാറാക്കളുടെ) പണ്ഡിതന്മാരെയും പുരോഹിതന്മാരെയും അല്ലാഹുവിന് പുറമെയുള്ള ദൈവങ്ങളാക്കി അവർ മാറ്റി. മർയമിൻ്റെ മകൻ മസീഹിനെയും. ഏക ആരാധ്യനായ അല്ലാഹുവിനെ മാത്രം ആരാധിക്കാനല്ലാതെ അവരോട് കൽപ്പിക്കപ്പെട്ടിരുന്നില്ല. അവനല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവർ പങ്കുചേർക്കുന്നതിൽ നിന്നെല്ലാം അല്ലാഹു പരിശുദ്ധനാകുന്നു." (ഈ ആയത്ത് കേട്ടപ്പോൾ) ഞാൻ ചോദിച്ചു: "ഞങ്ങൾ അവരെ ആരാധിക്കാറുണ്ടായിരുന്നില്ല." നബി -ﷺ- ചോദിച്ചു: "അല്ലാഹു ഹലാലാക്കിയത് (അനുവദനീയമാക്കിയത്) അവർ ഹറാമാക്കുകയും (നിഷിദ്ധമാക്കുകയും), അപ്പോൾ അതിനെ നിങ്ങളും ഹറാമാക്കുകയും ചെയ്യുന്നില്ലേ?! അല്ലാഹു ഹറാമാക്കിയത് അവർ ഹലാലാക്കുകയും, അപ്പോൾ അത് നിങ്ങളും ഹലാലാക്കുകയും ചെയ്യുന്നില്ലേ?!" ഞാൻ പറഞ്ഞു: അതെ! നബി -ﷺ- പറഞ്ഞു: "അത് തന്നെയാണ് അവർക്കുള്ള ഇബാദത്ത്."
മഹാനായ സ്വഹാബി - അദിയ്യ് ബ്നു ഹാതിം - യഹൂദ നസ്വാറാക്കളെ കുറിച്ച് പരാമർശിക്കുന്ന : അവർ തങ്ങളിലെ പണ്ഡിത പുരോഹിതന്മാരെ ആരാധ്യന്മാരാക്കുകയും അല്ലാഹുവിൻറെ നിയമങ്ങൾക്ക് വിരുദ്ധമായത് അവർ നിയമമാക്കിക്കൊടുക്കുകയും അവർ അതിൽ അവരെ അനുസരിക്കുകയും ചെയ്യുന്നു. എന്ന ആയത്ത് നബി -ﷺ- പാരായണം ചെയ്യുന്നത് കേട്ടപ്പോൾ അതിലുള്ള ഒരു സംശയം നബി -ﷺ- യോട് ചോദിക്കുന്നു. അദ്ദേഹം ധരിച്ചിരുന്നത് ആരാധന എന്നാൽ സുജൂദും (സാഷ്ടാംഗം) പ്രാർത്ഥനയും പോലുള്ള കാര്യങ്ങൾ മാത്രമാണെന്നാണ്. അല്ലാഹുവിനും അവൻ്റെ റസൂലിനും എതിരായി കൊണ്ട്, പണ്ഡിതപുരോഹിതന്മാർ നിഷിദ്ധകാര്യങ്ങൾ അനുവദിക്കുകയും, അനുവദനീയമായവ നിഷിദ്ധമാക്കുകയും ചെയ്യുമ്പോൾ അതിൽ അവരെ അനുസരിക്കുന്നത് പണ്ഡിത പുരോഹിതന്മാർക്കുള്ള ആരാധനയിൽ പെടുന്നതാണ് എന്ന് നബി -ﷺ- അദ്ദേഹത്തിന് വിശദീകരിച്ചു നൽകുന്നു.