عن ثابِت بْن الضَّحَاكِ رضي الله عنه أنه بايع رسول الله صلى الله عليه وسلم تحت الشجرة، وأن رسول الله صلى الله عليه وسلم قال: «من حلف على يمين بملة غير الإسلام، كاذبا مُتَعَمِّدًا فهو كما قال، ومن قتل نفسه بشيء عُذِّبَ به يوم القيامة، وليس على رجل نَذْرٌ فيما لا يملك» وَفِي رِوَايَة: «ولَعْنُ المؤمنِ كَقَتْلِهِ». وفي رواية: «من ادَّعَى دَعْوَى كَاذِبَةً لِيَتَكَثَّرَ بها لم يَزِدْهُ اللهُ -عزَّ وجل- إلا قِلَّةً».
[صحيح] - [متفق عليه]
المزيــد ...

ഈ വിവർത്തനം തിരുത്തലുകളും സൂക്ഷ്മനിരീക്ഷണവും വേണ്ടതാണ്:.

മരത്തിനു കീഴിൽ വെച്ച് നബിയോട് പ്രതിജ്ഞ ചെയ്ത (ബൈഅതു രിദ്വാനിൽ പങ്കെടുത്ത) ഥാബിതു ബ്നു ദഹ്ഹാക് (رضي الله عنه) അല്ലാഹുവിന്റെ റസൂലി(ﷺ)ൽ നിന്നുദ്ധരിക്കുന്നു: "ആരെങ്കിലും ഇസ്ലാമല്ലാത്ത മറ്റു വല്ല മതത്തിലുമാണ് താനെന്ന് കരുതിക്കൂട്ടി കളളസത്യം ചെയ്താൽ അവൻ പറഞ്ഞതുപോലെതന്നെയാകുന്നു. ആരെങ്കിലും വല്ലതുമുപയോഗിച്ച് ആത്മഹത്യ ചെയ്താൽ അതേ കാര്യം മുഖേന അവൻ അന്ത്യനാളിൽ ശിക്ഷിക്കപെടുന്നതാണ്. തന്റെതല്ലാത്ത വല്ലതും (ദാനം ചെയ്യുമെന്ന്) നേർച്ചയാക്കാൻ ഒരാൾക്കും പാടില്ല. മറ്റൊരു റിപ്പോർട്ടിൽ കാണാം: "ഒരു മുഅ`മിനിനെ ശപിക്കുന്നത് അവനെ കൊലുന്നതുപോലെയാണ്." മറ്റൊരു റിപ്പോർട്ടിൽ കാണാം: "ആരെങ്കിലും തന്റെതല്ലാത്ത വല്ലതിലും -അതുമുഖേന സ്വന്തം സ്വത്ത് വർധിപ്പിക്കാൻവേണ്ടി- വ്യാജഅവകാശവാദം ഉന്നയിച്ചാൽ അല്ലാഹു അവന് ഇല്ലായ്മ മാത്രമേ വർധിപ്പിച്ചു കൊടുക്കുകയുള്ളൂ".
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ചൈനീസ് പേർഷ്യൻ ഇന്ത്യൻ സിംഹള കുർദിഷ് പോർച്ചുഗീസ് സ്വാഹിലി
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ